ഡെറാഡൂണിലെ ഭാവുവാല ഗ്രാമത്തിലെ ഒരു വീട്ട് മുറ്റത്ത് രാജവെമ്പാലയുണ്ടെന്ന് കേട്ട് എത്തിയതാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. എന്നാല്‍ വീട്ടിന് മുന്നിലെ മതില്‍ നിറഞ്ഞ് നിന്ന വള്ളി പടര്‍പ്പുകളില്‍ മറഞ്ഞിരുന്ന പാമ്പിനെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. പിന്നാലെ വള്ളച്ചെടി വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തല നീട്ടിയത് ഒരു സാധാരണ മനുഷ്യന്‍റെ രണ്ട് ഇരട്ടി വലിപ്പുമുള്ള കൂറ്റന്‍ രാജവെമ്പാല. അവനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതരെ പാമ്പ് ചീറിയടുത്തത് കണ്ടാല്‍ സിരകൾ പോലും മരവിക്കും. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഡെറാഡൂൺ ഫോറസ്റ്റ് ഡിവിഷനിലെ ഝജ്ര റേഞ്ചിലെ ഭാവുവാല ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നതിടെ അതിന്‍റെ ആക്രമണത്തില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിടികൂടിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് സുരക്ഷിതമായി തുറന്ന് വിട്ടെന്ന് വനം വകുപ്പ് അറിയിച്ചു.
View this post on Instagram
A post shared by Vishal Singh (@umi.vishal)
पकड़ने गई वन विभाग की टीम पर किंग कोबरा का अटैक, बाल बाल बचे टीम के लोग, मुश्किल से किया काबू, रेस्क्यू कर जंगल में छोड़ा।घटना देहरादून वन प्रभाग की झाझरा रेंज के भाऊवाला गांव की है। असाधारण लम्बाई वाले खतरनाक सांप को देखकर ग्रामीणों में हड़कंप मच गया था।#KingCobra #Dehradun pic.twitter.com/2Un4XeohqA
— Ajit Singh Rathi (@AjitSinghRathi) August 30, 2025
വീഡിയോയില്‍ മതിലിന് മുകളിലെ ചെടിപ്പടര്‍പ്പുകളില്‍ നിന്നും പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ കാണാം. അതിനെ താഴെയിറക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെ പാമ്പ് കൊത്താനായി മുന്നോട്ട് ആയുന്നു. അപ്രതീക്ഷിതമായി പാമ്പ് മുന്നോട്ട് ആഞ്ഞപ്പോൾ ഒരു ഉദ്യോഗസ്ഥന്‍ താഴെക്ക് വീഴുന്നതും മറ്റൊരാൾ നിമിഷാര്‍ദ്ധം കൊണ്ട് പിന്നിലേക്ക് മാറുന്നതും കാണാം. ഈ സമയം മറ്റ് രണ്ട് പേര് കൂടി ഇവരുടെ സമീപത്തായി നില്‍ക്കുന്നു. ആളുകൾ കൂടി നിന്നുള്ള പാമ്പ് പിടിത്തം ശാസ്ത്രീയമാണോയെന്ന് ഇതോടെ സമൂഹ മാധ്യമങ്ങളില്‍ ചോദ്യമുയര്‍ന്നു. ഒരു വിധത്തില്‍ പാമ്പിനെ താഴെയിറക്കിയപ്പോഴാണ് അതിന്‍റെ വലിപ്പം വ്യക്തമായത്. ഏതാണ്ട് 18 അടിയോളം വരുന്ന കൂറ്റന്‍ രാജവെമ്പാല ! വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീര്‍ത്തും അശാസ്ത്രീയമായ പാമ്പ് പിടിത്തത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകൾ തന്നെ നടന്നു. പിന്നാലെ സംഭവത്തിന്‍റെ വീഡിയോകൾ ഇന്‍സ്റ്റാഗ്രാമിലും എക്സിലും വൈറാലായി.