ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ കേസിൽ ക്രെം ബ്രാഞ്ച് കുറ്റപത്രം

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. മൂന്ന് വനിതാ ജീവനക്കാരികളും ഒരാളുടെ ഭർത്താവുമാണ് കേസിലെ പ്രതികൾ. ഇവർ ചേർന്ന് മൊത്തം 66 ലക്ഷം രൂപ തട്ടിയെടുത്തതാണ് ആരോപണം.

ദിയ കൃഷ്ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരുടെ സ്വന്തം ക്യൂആർ കോഡ് ഉപയോഗിച്ചാണ് പണം വഴിമാറിച്ചത്. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ലിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശും കേസിൽ പ്രതികളാണ്. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.

തട്ടിയെടുത്ത പണം ആഡംബര ചിലവുകൾക്കായി ഉപയോഗിച്ചതായി പൊലീസ് പറയുന്നു. ഇതോടൊപ്പം, കൃഷ്ണകുമാർ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലെ അന്വേഷണം കൂടി അന്തിമഘട്ടത്തെത്തിയിട്ടുണ്ട്. ജീവനക്കാരികളാണ് അദ്ദേഹത്തിനെതിരെ എതിർപരാതി നൽകിയിട്ടുള്ളത്, എന്നാല്‍ അതിൽ കാര്യമായ അടിസ്ഥാനമില്ലെന്നു പൊലീസ് വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക