പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയത് 11 കാട്ടാനകളുടെ ജഡം, ദുരൂഹത; അന്വേഷിക്കാൻ 11 അം​ഗ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: മലയാറ്റൂർ വനമേഖലയിൽ കാട്ടാനകൾ ദൂരൂഹ സാഹചര്യത്തിൽ ചെരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് വനംവകുപ്പ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂയംകുട്ടി പുഴയിൽ ഒമ്പത് കാട്ടാനകളുടെ ശവശരീരങ്ങളാണ് കണ്ടെത്തിയത്. വനമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആനക്കൂട്ടം ഒലിച്ചുപോയിരിക്കാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക അനുമാനം. എന്നാൽ പ്രദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും വ്യാപകമായതിനാൽ വന്യജീവി പ്രവർത്തകർ സംശയമുന്നയിച്ചത്. കൊച്ചി ചെറായി ബീച്ചില്‍ വരെ ആനയുടെ ജഡം കണ്ടെത്തി. 

ദുരൂഹതയാരോപിച്ചതിനെ തുടർന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ (സിഡബ്ല്യുഡബ്ല്യു) പ്രമോദ് ജി കൃഷ്ണൻ 11 അംഗ സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വനങ്ങളിൽ എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നും വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. 

വെള്ളപ്പൊക്കത്തെ തുടർന്ന് ഒരു കൂട്ടത്തിലെ ആനകൾ ചത്തതാണെന്നാണ് പ്രാഥമിക അനുമാനം. പീണ്ടീമേട് വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത്‌ കാൽ വഴുതി പാറകെട്ടിൽ വീണ് പരിക്കേറ്റാണ് ആനകൾ ചെരിയുന്നതെന്നും സംശയമുണ്ട്. എങ്കിലും, എല്ലാ വശങ്ങളും പരിശോധിച്ച് കണ്ടെത്താനാണ് സംഘത്തെ നിയോ​ഗിച്ചത്. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു