മെമ്മറി കാർഡ് വിവാദത്തിൽ നടി കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് താരസംഘടനയായ ‘അമ്മ’ വ്യക്തമാക്കി. കുക്കു പരമേശ്വരൻ മെമ്മറി കാർഡ് കൈമാറിയത് കെപിഎസി ലളിതയ്ക്കാണെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ അറിയിച്ചു. കെപിഎസി ലളിതയുടെ നിര്യാണത്തെ തുടർന്ന് അന്വേഷണ നടപടികൾ അവസാനിപ്പിച്ചതായും അവർ പറഞ്ഞു.
മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയായതായും അന്വേഷണ റിപ്പോർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചതായും ‘അമ്മ’ നേതൃത്വം വ്യക്തമാക്കി. പുതിയ നേതൃത്വത്തിന്റെ ആദ്യ ദൗത്യമായിരുന്നു ഈ അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയതായും അഞ്ചംഗ കമ്മിറ്റിയാണ് അന്വേഷണം നടത്തിയതെന്നും ശ്വേത മേനോൻ പറഞ്ഞു. 11 പേരുടെ മൊഴികളും യോഗ മിനുട്ട്സും ശേഖരിച്ചതായും അവർ കൂട്ടിച്ചേർത്തു.
