ബെത്‌ലഹേമിൽ രണ്ട് വർഷത്തിന് ശേഷം ക്രിസ്‌മസ് ആഘോഷങ്ങളുടെ തിരിച്ചു വരവ്

രണ്ട് വർഷങ്ങൾക്കിപ്പുറം പലസ്‌തീനിൽ ക്രിസ്‌മസ് ബെൽ വീണ്ടും മുഴങ്ങി. യേശു ക്രിസ്തുവിന്റെ ജന്മദേശമായ ബെത്‌ലഹേമിൽ ഈ വർഷം ആഘോഷം മികവുറ്റതായിരുന്നു. 2023 മുതൽ ഇസ്രയേൽ അധിനിവേശം കാരണം ബെത്‌ലഹേമിൽ ക്രിസ്‌മസ് ആഘോഷങ്ങൾ ഉണ്ടാകാതെ വന്നിരുന്നു.

ഇന്നലെ ക്രിസ്‌മസ് രാത്രി, ബെത്‌ലഹേമ വിശാലമായ പരേഡിനും പ്രദക്ഷിണത്തിനും സാക്ഷി ആയിരുന്നു. കരോൾ ഗാനങ്ങൾ തെരുവോരങ്ങളിൽ മുഴങ്ങി, ഡ്രമ്മുകളും ബാഗ്‌പൈപ്പുകളുടെ ശബ്ദവും നഗരത്തെ നിറച്ചു. യുവാക്കളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വിശ്വാസികളായ എല്ലാവരും മാംഗർ സ്‌ക്വയറിലേക്ക് എത്തി.

“യുദ്ധം കാരണം കഴിഞ്ഞ ക്രിസ്‌മസും ഞങ്ങൾ ആഘോഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇന്ന് സന്തോഷം അനുഭവിക്കുന്നു,” – ബെത്‌ലഹേമിലെ സെയിൽസിയൻ സ്‌കൗട്ട് ഗ്രൂപ്പിലെ 17കാരൻ മിലാഗ്രോസ് അൻസ്റ്റാസ് പറഞ്ഞു.

ബെത്‌ലഹേമിലെ ഇടുങ്ങിയ സ്റ്റാർ സ്ട്രീറ്റിലൂടെ നൂറുകണക്കിന് ആളുകൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. സാന്താക്ലോസായി വേഷം ധരിച്ചവർ മിഠായികളും പഴങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുകയും, പുൽക്കൂടും ഭീമൻ നക്ഷത്രവും ഒരുക്കുകയും ചെയ്തു. വൈകുന്നേരം മാംഗർ സ്‌ക്വയറിൽ പല വർണത്തിലുള്ള ലൈറ്റുകൾ തെളിഞ്ഞു. യേശു ജനിച്ചതായി വിശ്വസിക്കുന്ന സ്ഥലത്ത് നിർമ്മിച്ച പള്ളിക്ക് സമീപം ക്രിസ്‌മസ് ട്രീയും സജ്ജമാക്കിയിരുന്നു.

നാലാം നൂറ്റാണ്ടിൽ പണിത ബസിലിക്ക, രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് യേശു ജനിച്ചതായി വിശ്വസിക്കുന്നതിനാൽ ക്രൈസ്തവർക്കും ലോകത്തിന്‍റെയും ഒരു പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. ക്രിസ്‌മസ് ആഘോഷങ്ങളുടെ തിരിച്ചുവരവ് നഗരത്തിന് പുതിയ ജീവൻ പകരുമെന്ന് ബെത്‌ലഹേം നിവാസികൾ പ്രതീക്ഷിക്കുന്നു.

ഗാസയിൽ യുദ്ധം കൊടുമ്പിരിക്കുമ്പോൾ, ബെത്‌ലഹേം മുനിസിപ്പാലിറ്റി ക്രിസ്‌മസ് ആഘോഷങ്ങൾ ചുരുക്കി. എന്നാൽ യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ വന്നതോടെ ഒക്ടോബർ മുതൽ വലിയ പ്രശ്‌നങ്ങളില്ലാതെ ആഘോഷങ്ങൾ നടന്നത് ശ്രദ്ധേയമാണ്. വെസ്റ്റ് ബാങ്ക് ഉൾപ്പെടെ അധിനിവേശം ഏറെ ബാധിച്ച പ്രദേശങ്ങളിലും ക്രിസ്‌മസ് ആഘോഷം സജീവമായി.

ഇസ്രയേൽ-പലസ്‌തീൻ യുദ്ധത്തിൽ വീടുകൾ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ താത്കാലിക ഷെഡുകളിലും മറ്റുമാണ് ശീതകാലം കടന്നുപോകുന്നത്. എങ്കിലും യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ഇവർക്കു പ്രതീക്ഷ പകരുന്നു. “രണ്ട് വർഷത്തെ ഇരുട്ടിന് ശേഷം, പ്രകാശപൂരിതമായ ഒരു ക്രിസ്‌മസ് വേണം,” ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്‌ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല, ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ അർധരാത്രി കുർബാനയ്ക്ക് മുമ്പ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക