കോൺഗ്രസിന്റെ ഭാഗമായിരിക്കെ തന്നെ വീണ്ടും പാർട്ടിയെ വിമർശിച്ച് ശശി തരൂർ എംപി. പാർലമെന്റിൽ പ്രതിപക്ഷം നിരുത്തരവാദപരമായി പെരുമാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിയമനിർമാണം ഏകപക്ഷീയമായി നടക്കുന്നതായും, ചര്‍ച്ചകളുടെ വഴിയായി സർക്കാരിനെ വെല്ലുവിളിക്കാതെ പകരം ബഹളം വെച്ച് നടപടികൾ തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും തരൂർ ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
ചോദ്യോത്തരവേളയും ശൂന്യവേളയും പോലെയുള്ള കേന്ദ്രമന്ത്രിമാരെ കഠിനമായ ചോദ്യങ്ങളിലൂടെ കോർണറിൽ നിർത്താനുള്ള അവസരങ്ങൾ പ്രതിപക്ഷം പാഴാക്കുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ബിജെപി ചെയ്തത് ഇപ്പോൾ ഇന്ത്യ സഖ്യം ആവർത്തിക്കുകയാണെന്നും, ഇതോടെ നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിനുതന്നെയാണെന്നും ശശി തരൂർ വ്യക്തമാക്കുന്നു.
