കേരളത്തിലെ ദീർഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ സജ്ജീകരിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ സംസ്ഥാനങ്ങൾക്കും സ്ലീപ്പർ ട്രെയിനുകൾ നൽകുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേരളത്തിലേക്കുള്ള സർവീസ് ആരംഭിക്കുന്ന തീയതി വ്യക്തമാക്കിയില്ല.
രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ഈ മാസം കൊൽക്കത്ത–ഗുവാഹത്തി റൂട്ടിൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സർവീസ് ഉദ്ഘാടനം ചെയ്യുക. ഏകദേശം 2300 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്ന, ഇന്ത്യയിൽ തന്നെ രൂപകൽപ്പനയും നിർമ്മാണവും നടത്തിയ ട്രെയിനുകളാണ് വന്ദേ ഭാരത് സ്ലീപ്പർ.
