ബിജെപിയെ നേരിടാൻ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു നേതാവ് മമത ബാനർജി മാത്രം: അഖിലേഷ് യാദവ്

ബിജെപിയെ നേരിടാൻ ധൈര്യവും കഴിവും ഉള്ള രാജ്യത്തെ ഏക രാഷ്ട്രീയ നേതാവ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) പ്രസിഡന്റും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് .

ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ തിങ്കളാഴ്ച രാത്രി അദ്ദേഹം കൊൽക്കത്തയിലെത്തിയതായിരുന്നു . ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റ് നബന്നയിലെത്തി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ, ബിജെപിയുടെ ശക്തിയെ നേരിടാൻ കഴിവുള്ള ഒരേയൊരു നേതാവ് മമത ബാനർജിയാണെന്ന് യോഗത്തിന് ശേഷം യാദവ് ഒരു പത്രസമ്മേളനത്തിൽ അഭിപ്രായപ്പെടുകയായിരുന്നു .

“രാജ്യമെമ്പാടും, മമത ബാനർജി മാത്രമാണ് ബിജെപിയെ ശരിയായ രീതിയിൽ നേരിടുന്നത്. പശ്ചിമ ബംഗാളിൽ ബിജെപി വൻ പരാജയം നേരിടേണ്ടിവരുന്നത് സമയത്തിന്റെ കാര്യം മാത്രമാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മമത ബാനർജിയോട് പരാജയപ്പെട്ടു. ആ പരാജയം ബിജെപി അംഗീകരിക്കേണ്ട സമയമാണിത്. വീണ്ടും, ബിജെപിയെ ശരിയായ രീതിയിൽ നേരിടുന്ന രാജ്യത്തെ ഏക നേതാവ് മമത ബാനർജിയാണെന്ന് ഞാൻ പറയുന്നു, ”അഖിലേഷ് പറഞ്ഞു

“ബിജെപിയുടെ പരാജയഭീതിയുടെ പ്രതിഫലനമാണ് എസ്‌ഐആർ. അതുകൊണ്ടാണ് എസ്‌ഐആറിന്റെ പേരിൽ യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുക എന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) ഏക ലക്ഷ്യം. കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നു. എന്നാൽ അത്തരം ഗൂഢാലോചനകൾ നടക്കില്ല. തുടർച്ചയായി നാലാം തവണയും മമത ബാനർജി പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത് കാലത്തിന്റെ അനിവാര്യമാണ് ,” അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക