ഉസ്‌ബെക്കിസ്ഥാനിൽ ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

ഉസ്‌ബെക്കിസ്ഥാനിലെ താഷെക്കന്റ് സേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പഠനത്തിനായി പോയ ആലപ്പുഴ കാവുങ്കല്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥി അശ്വിന്‍ ബാബു(24) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് തലയ്ക്ക് പരിക്കേറ്റ് മരിച്ചു.

സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു പെട്ടന്ന് കുഴഞ്ഞ് വീണത്.സഹപാഠികള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

മരണവിവരം അറിഞ്ഞ ആലപ്പുഴ എംപി കെസി വേണുഗോപാല്‍ വിഷയത്തില്‍ ഇടപെട്ടു. അവിടെയുള്ള അശ്വിന്‍ ബാബുവിന്റെ സുഹ്യത്തുക്കളേടും നാട്ടിലുള്ള ബന്ധുക്കളുമായി കെസി വേണുഗോപാല്‍ ഫോണില്‍ ബന്ധപ്പെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

തുടര്‍ന്ന് ഉസ്‌ബെക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയുമായി കെസി വേണുഗോപാല്‍ ബന്ധപ്പെട്ടു.അശ്വിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണം ഒരുക്കാന്‍ എംബസിയോട് വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാൽ പരിമിതമായ സഹായം മാത്രമാണ് എംബസിയിൽ നിന്നു ലഭിച്ചത്. എന്നാൽ മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക സാഹായം നൽകാൻ എംബസി തയ്യാറായില്ല. തുടർന്ന് തെലുങ്കാനയിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയോ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി അശ്വിൻ്റെ മൃതദേഹം ഡൽഹി വരെ എത്തിക്കാനുള്ള ചെലവ് വഹിക്കാൻ മുന്നോട്ട് വന്നു. അവരുടെ സഹായത്തോടെ മൃതദ്ദേഹം ഡല്‍ഹിയില്‍ എത്തിച്ചു.

ശേഷം ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മൃതദേഹം എത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും കെസി വേണുഗോപാല്‍ എംപി വ്യക്തിപരമായി ഏർപ്പെടുത്തി. ചൊവ്വാഴ്ച്ച വൈകുന്നേരം 6.45 ഓടെ അശ്വിന്റെ മൃതദേഹം ഡല്‍ഹിയില്‍ നിന്നും എയർ ഇന്ത്യ ഫ്ലൈറ്റിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു.

മറുപടി രേഖപ്പെടുത്തുക