അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണം; പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധി ചായ സത്കാരത്തിൽ പങ്കെടുത്തതിനെതിരെ ജോൺ ബ്രിട്ടാസ്

കോൺഗ്രസിനെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ് എം.പി. പ്രധാനമന്ത്രിയോടൊപ്പം പ്രിയങ്ക ഗാന്ധിയടക്കം ഇന്ത്യൻ മുന്നണിയിലെ നേതാക്കൾ ചായ സൽക്കാരത്തിൽ പങ്കെടുത്തത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു .

ജനാധിപത്യത്തിന് ഇത് കനത്ത തിരിച്ചടിയാണെന്നും, “രണ്ടാം ഗാന്ധി വധത്തിന് മണിക്കൂറുകൾക്കകം സൽക്കാരത്തിൽ പങ്കെടുത്തത് അംഗീകരിക്കാനാവില്ല” എന്നും ബ്രിട്ടാസ് പറഞ്ഞു. രാഹുൽ ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു സൽക്കാരത്തിൽ പങ്കെടുക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനൊക്കെ അസാധാരണമായ രാഷ്ട്രീയ ഉളുപ്പാണ് വേണ്ടത് എന്ന് ബ്രിട്ടാസ് വ്യക്തമാക്കി. ഇന്ത്യൻ കറൻസിയിൽ നിന്ന് ഗാന്ധിയെ നീക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുവെന്നും, അതിനുശേഷവും നേതാക്കൾ ചായ കുടിക്കാൻ പോകുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പാർലമെന്ററി പാർട്ടി നേതാക്കളുടെ സൽക്കാരത്തിൽ പ്രിയങ്ക ഗാന്ധിയ്ക്ക് എന്തു കാര്യമെന്നും, കനിമൊഴിയും അഖിലേഷും പങ്കെടുക്കാത്ത യോഗത്തിൽ പ്രിയങ്കയുടെ പങ്ക് എന്തെന്നും ബ്രിട്ടാസ് ചോദിച്ചു. ചായ കുടിച്ച് പ്രധാനമന്ത്രിയുടെ വിദേശ യാത്രയെ പുകഴ്ത്തുന്നത് എന്നതും അദ്ദേഹത്തിന് സ്വീകരിക്കാനാവാത്തതാണ്.

അതേസമയം, എൻ.കെ. പ്രേമചന്ദ്രൻ സൽക്കാരത്തിൽ പങ്കെടുത്തത് പ്രശ്നമല്ലെന്ന് ബ്രിട്ടാസ് പറഞ്ഞു. മോദിയുടെ കോലായിലെ സന്ദർശകനായ പ്രേമചന്ദ്രൻ മോദിയുടെ പുകഴ്ത്തലുകൾ ആഗ്രഹിക്കുന്നവനാണെന്നും, ആർ.എസ്.പിയെ ആർ.എസ്.എസാക്കി മാറ്റാൻ ശ്രമിക്കുന്നവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടാസ് തനിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ വ്യക്തിപരമായ വിമർശനങ്ങൾക്കും മറുപടി നൽകി.

മറുപടി രേഖപ്പെടുത്തുക