അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ അദാനി അഗ്രി ഫ്രഷ് ലിമിറ്റഡ് (AAFL) ഹിമാചൽ പ്രദേശിൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച് സ്റ്റോൺ ഫ്രൂട്ട് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചു. ചെറി ഉൾപ്പെടെയുള്ള പഴങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
പുതിയ നീക്കം പഴങ്ങളുടെ ഷെൽഫ് ലൈഫ് വർധിപ്പിക്കുകയും വിപണിയിലെ പ്രവേശനം വിപുലീകരിക്കുകയും കർഷകർക്ക് മികച്ച വില ലഭ്യമാക്കുകയും ചെയ്യും എന്ന് കമ്പനി വ്യക്തമാക്കി. ചെറി സംഭരണവും വിതരണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ ആറു സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന നിയന്ത്രിത അന്തരീക്ഷ സംഭരണ സൗകര്യങ്ങൾ നവീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ഹിമാചൽ പ്രദേശിൽ ആപ്പിൾ സംഭരണത്തിലും വിപണനത്തിലും ആദ്യകാല സംഘടിത കമ്പനികളിൽ ഒന്നാണ് എഎഎഫ്എൽ. നിലവിൽ ആപ്പിൾ മേഖലയിൽ ശക്തമായ സാന്നിധ്യം കമ്പനിക്കുണ്ട്. “വരാനിരിക്കുന്ന സീസണിൽ ചെറി സംഭരണം ആരംഭിക്കുകയും തുടർന്ന് പീച്ച്, പ്ലംസ് തുടങ്ങിയ മറ്റ് സ്റ്റോൺ ഫ്രൂട്ടുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ആപ്പിൾ സോഴ്‌സിംഗിൽ നേടിയ അനുഭവവും കർഷകർക്ക് വിപണി പ്രവേശനം വർധിപ്പിക്കുന്നതിലേക്കുള്ള ഞങ്ങളുടെ തുടർച്ചയായ ശ്രമവുമാണ് ഈ വിപുലീകരണത്തിന് അടിസ്ഥാനം,” എന്ന് എഎഎഫ്എല്ലിന്റെ ബിസിനസ് മേധാവി മനീഷ് അഗർവാൾ പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്ഫോർമേഷൻ കമ്മീഷൻ, ഹോർട്ടികൾച്ചർ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘ഫ്രൂട്ട് ഹൊറൈസൺ 2026: ഗ്ലോബലൈസിംഗ് ഇന്ത്യാസ് ഫ്രൂട്ട് വാല്യൂ ചെയിൻ’ എന്ന പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2006ൽ ഫാം-പിക് ബ്രാൻഡിന് കീഴിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം കമ്പനി 17,000-ത്തിലധികം കർഷകരിൽ നിന്ന് 3 ലക്ഷം മെട്രിക് ടണ്ണിലധികം ആപ്പിൾ സംഭരിക്കുകയും ഏകദേശം 1,500 കോടി രൂപ നേരിട്ട് കർഷകർക്ക് പണം നൽകുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഹിമാചൽ പ്രദേശിലെ ആകെ സംഭരണ ശേഷി 25,000 മെട്രിക് ടണ്ണിലേക്ക് വികസിപ്പിച്ചതായും കമ്പനി അറിയിച്ചു.
