ജൂൺ 6ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുമായി ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. യുവതാരം ശുഭ്മാൻ ഗില്ലിന് ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകത്വം ഏൽപ്പിച്ചു. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി കെ.എൽ. രാഹുലിനെയാണ് നിയമിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശ് താരം നിതീഷ് കുമാർ റെഡ്ഡി ടെസ്റ്റ്, ഏകദിന ടീമുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധേയമായി. ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റൻ ചുമതലയും വഹിക്കും.
മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഏകദിന ടീമിൽ ഇടംപിടിച്ചു. എന്നാൽ രോഹിത്തിന്റെയും ഹാർദിക് പാണ്ഡ്യയുടെയും പങ്കാളിത്തം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്ന് സെലക്ടർമാർ വ്യക്തമാക്കി. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഹർഷ് ദുബെ, ഗുർണൂർ ബ്രാർ എന്നിവർ ഈ പരമ്പരയിലൂടെ ഇന്ത്യക്കായി ടെസ്റ്റ്, ഏകദിന അരങ്ങേറ്റം കുറിക്കും. പ്രിൻസ് യാദവ് ഏകദിനത്തിലും മാനവ് സുതർ ടെസ്റ്റിലുമാണ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.
ഏകദിന ടീം
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ* , വിരാട് കോഹ്ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹാർദിക് പാണ്ഡ്യ* , പ്രിൻസ് യാദവ്, ഹർഷ് ദുബെ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ടീമിൽ ഇടംപിടിച്ചു.
(*ഫിറ്റ്നസ് അടിസ്ഥാനമാക്കി)
ടെസ്റ്റ് ടീം
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഗുർണൂർ ബ്രാർ, ഹർഷ് ദുബെ, മാനവ് സുതർ എന്നിവർ ടീമിൽ ഉൾപ്പെട്ടു.
