ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ കൂടുതല്‍ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഏകാഭിപ്രായത്തിലെത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നത് നേതൃത്വത്തിന്റെ ധാരണയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നടന്ന ചര്‍ച്ചകളിലാണ് ഈ നിലപാട് രൂപപ്പെട്ടത്. പരാതിയില്‍ അറസ്റ്റ് നടന്നാല്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും സൂചനയുണ്ട്.
അതേസമയം, ലൈംഗികപീഡനവും ഭ്രൂണഹത്യയും ഉള്‍പ്പെടുന്ന കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തല്‍ അഞ്ചാം ദിവസവും ഒളിവിലാണ്. വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും പൊലീസിന് അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല. പാലക്കാട് നിന്ന് രാഹുല്‍ ഒഴിഞ്ഞോടാന്‍ ഉപയോഗിച്ച ചുവന്ന കാര്‍ ഒരു സിനിമാ താരത്തിന്റേതായിരിക്കാം എന്ന സംശയത്തിലാണ് അന്വേഷണ സംഘം.
മറ്റന്നാൾ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പാലക്കാട് എം.എല്‍.എ വാഹനത്തില്‍നിന്ന് ഇറങ്ങി അദ്ദേഹം രക്ഷപെട്ടത് ഒരു ചുവന്ന ഫോക്സ്വാഗണ് കാറിലൂടെയാണെന്ന് പൊലീസിന് ലഭിച്ച വിവരമുണ്ട്. അത് സിനിമ താരത്തിന്റെ വാഹനം ആണോ എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തലിനെയും രണ്ടാം പ്രതി ജോബി ജോസഫിനെയും കേന്ദ്രീകരിച്ച് സുഹൃത്തുക്കളുടെ വലയത്തിലൂടെയുള്ള പരിശോധന തുടരുന്നു. പാലക്കാട് രാഹുലിന്റെ ഫ്ളാറ്റിലെ CCTV ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. രാഹുല്‍ ഒളിവിലായ ദിവസമായ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് DVRൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. DVR SIT കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്മെന്റ് കെയർടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ നീക്കിയതാണെന്ന സംശയത്തെ തുടര്‍ന്ന് അദ്ദേഹത്തെ SIT ചോദ്യം ചെയ്യാനിരിക്കുകയാണ് .
