26 വയസ്സിന് താഴെയുള്ള പുരുഷന്മാർ നിർബന്ധിത സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യണം; അമേരിക്ക ഓട്ടോമേറ്റഡ് മിലിട്ടറി ഡ്രാഫ്റ്റിലേക്ക് അടുക്കുന്നു

യുഎസിൽ ദേശീയ അടിയന്തരാവസ്ഥയുണ്ടായാൽ ഓട്ടോമേറ്റഡ് സൈനിക നിയമന സംവിധാനം നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് Selective Service System (എസ്എസ്എസ്) അറിയിച്ചു. 2026 ഡിസംബറോടെ ഈ സംവിധാനം പൂര്‍ണമായി പ്രാബല്യത്തിൽ വരുമെന്ന് ഏജൻസി വ്യക്തമാക്കി.

എണ്ണം കുറയുന്നതിനെ തുടർന്ന് 2026 സാമ്പത്തിക വർഷത്തെ ദേശീയ പ്രതിരോധ അംഗീകാര നിയമത്തിൽ ഉൾപ്പെടുത്തിയ വ്യവസ്ഥകൾ പ്രകാരം രജിസ്ട്രേഷൻ ചുമതല വ്യക്തികളിൽ നിന്ന് എസ്എസ്എസിലേക്കാണ് മാറ്റിയത്. ഇതോടെ “ലളിതമായ രജിസ്ട്രേഷൻ പ്രക്രിയയും തൊഴിൽശക്തി പുനഃക്രമീകരണവും” ലക്ഷ്യമിട്ട് പുതിയ സംവിധാനം നടപ്പാക്കും.

നിലവിൽ, യുഎസിൽ താമസിക്കുന്ന 26 വയസ്സിന് താഴെയുള്ള മിക്ക പുരുഷന്മാർക്കും—രേഖകളില്ലാത്ത കുടിയേറ്റക്കാർ ഉൾപ്പെടെ—സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് 250,000 ഡോളർ വരെ പിഴ, അഞ്ച് വർഷം വരെ തടവ്, പൗരത്വം നേടുന്നതിൽ നിയന്ത്രണങ്ങൾ തുടങ്ങിയ ശിക്ഷകൾ നേരിടേണ്ടി വരും.

പുതിയ സംവിധാനത്തിലൂടെ വിവിധ സർക്കാർ ഡാറ്റാബേസുകളിൽ നിന്നുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് എസ്എസ്എസ് സ്വമേധയാ രജിസ്ട്രി തയ്യാറാക്കും. 1970-കളിന് ശേഷം സ്വമേധയാഉള്ള സേവനത്തെ ആശ്രയിക്കുന്ന യുഎസ് സൈന്യത്തിന്‍റെ റിക്രൂട്ട്മെന്റ് വെല്ലുവിളികൾ പരിഹരിക്കാനാണ് ഈ നീക്കം.

ഇതിനിടെ, യുദ്ധവിരുദ്ധ സംഘടനകൾ ഈ മാറ്റത്തിനെതിരെ രംഗത്തെത്തി. സ്വകാര്യത ലംഘനത്തിനും ഡാറ്റ ദുരുപയോഗത്തിനും സാധ്യതയുണ്ടെന്നും, യുദ്ധസാധ്യത വർധിപ്പിക്കാമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

മറുപടി രേഖപ്പെടുത്തുക