തെലങ്കാന അനുഭവം പാഠമാക്കുക; കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്; കേരളത്തിലെ ജനങ്ങളോട് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി

തെലങ്കാനയിൽ കോൺഗ്രസ് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ “വ്യാജ വാഗ്ദാനങ്ങൾ” വിശ്വസിക്കരുതെന്ന് കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി കിഷൻ റെഡ്ഢി കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

കേരളത്തിലെ ജനങ്ങൾക്ക് എഴുതിയ തുറന്ന കത്തിൽ, തെലങ്കാനയിൽ കോൺഗ്രസ് നൽകിയ ആറ് പ്രധാന വാഗ്ദാനങ്ങളും മറ്റ് ഉറപ്പുകളും അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ ആകർഷകമായി തോന്നാമെങ്കിലും, ശരിയായ ആസൂത്രണവും സാമ്പത്തിക നിയന്ത്രണവും ഇല്ലെങ്കിൽ അവ നടപ്പിലാകാതെ പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഗ്ദാനങ്ങൾ നടപ്പിലാക്കിയെന്ന കോൺഗ്രസിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത കിഷൻ റെഡ്ഡി, കേരളത്തിലെ പത്രങ്ങളിൽ വരുന്ന പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പറഞ്ഞു. സമാനമായ വാഗ്ദാനങ്ങൾ നൽകിയ സംസ്ഥാനങ്ങളിൽ സംഭവിച്ചതെന്താണെന്ന് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു.

“വികസനം, സാമ്പത്തിക സ്ഥിരത, സത്യസന്ധമായ ഭരണം എന്നിവയാണ് കേരളം അർഹിക്കുന്നത്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്ന കേരളം, മറ്റ് സംസ്ഥാനങ്ങളിൽ വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയ ശക്തികൾക്ക് വീണ്ടും അവസരം നൽകാൻ പാടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുന്ന ബദലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് അവസരം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇതിനിടെ, ഏപ്രിൽ 1-ന് കേരളം സന്ദർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഢിയുടെ സന്ദർശനം വിവരമില്ലാത്ത വാഗ്ദാനങ്ങളാൽ നിറഞ്ഞതാണെന്നും, അത് ജനങ്ങളെ സ്വാധീനിക്കാൻ സാധിച്ചില്ലെന്നും കിഷൻ റെഡ്ഡി വിമർശിച്ചു.

കർഷകർക്ക് വാർഷിക സാമ്പത്തിക സഹായം, കാർഷിക തൊഴിലാളികൾക്ക് ധനസഹായം, എംഎസ്പി വർധന, നെല്ലിന് ബോണസ്, കാർഷിക വായ്പ എഴുതിത്തള്ളൽ തുടങ്ങിയ പ്രധാന വാഗ്ദാനങ്ങൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീകൾക്ക് മാസവേതനം, സ്വർണം, ബിപിഎൽ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം എന്നിവയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെലങ്കാനയുടെ സാമ്പത്തിക സ്ഥിതി മോശമായതായും, സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 10 ലക്ഷം കോടി രൂപ കവിഞ്ഞതായും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ആസൂത്രണമില്ലാതെ വലിയ വാഗ്ദാനങ്ങൾ നൽകിയതാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക