ജമ്മു കശ്മീരിന്റെ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി ദേശീയ പതാക തലകീഴായി പിടിച്ചെന്ന ആരോപണത്തെ തുടർന്ന് രാഷ്ട്രീയ വിവാദം ശക്തമായി. ആർട്ടിക്കിൾ 370യും 35എയും റദ്ദാക്കിയതിന്റെ വാർഷിക ദിനത്തിൽ ശ്രീനഗറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.
പിഡിപി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ധർണയ്ക്കിടെ മെഹബൂബ മുഫ്തി ദേശീയ പതാകയും മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പതാകയും കൈയിൽ പിടിച്ചുനിന്നിരുന്നു. എന്നാൽ ദേശീയ പതാകയിലെ കാവി നിറമുള്ള ഭാഗം താഴെയായാണ് പ്രദർശിപ്പിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി.
സംഭവത്തെ രൂക്ഷമായി വിമർശിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ദേശീയ പതാകയെ അനാദരിച്ചുവെന്ന് ആരോപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാജ്യത്തിന്റെ ഐക്യത്തിനായുള്ള ചരിത്രപരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വേദികളിലും വ്യാപക ചർച്ചയ്ക്കും വിവാദത്തിനും ഇടയാക്കിയിരിക്കുകയാണ്.
